മണ്ണാർക്കാട് (പാലക്കാട്): യൂത്ത് ലീഗ് പ്രവർത്തകൻ കുന്തിപ്പുഴ വരോടൻ സഫീർ കൊല്ലപ്പെട്ട േകസിൽ അഞ്ച് പ്രതികളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുന്തിപ്പുഴ തച്ചൻകുന്നൻ പൊടി ബഷീർ എന്ന അബ്ദുൽ ബഷീർ (24), കച്ചേരിപ്പറമ്പ് മേലെപീടിയേക്കൽ റിച്ചു എന്ന മുഹമ്മദ് ഷർജിൽ (20), കുന്തിപ്പുഴ മുളയങ്കായിൽ റാഷിദ് (24), കുന്തിപ്പുഴ ചോമേരി കോലൊത്തൊടി മുഹമ്മദ് സുബ്ഹാൻ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടിൽ അപ്പുട്ടൻ എന്ന അജീഷ് (24) എന്നിവരെയാണ് മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തിൽ പിടികൂടിയത്. എസ്.ഐ റോയ് മാത്യു, സി.പി.ഒമാരായ ഷാഫി, അഭിലാഷ്, ശ്യാം, പ്രിൻസ്, അനീഷ് എന്നിവരടങ്ങുന്ന സംഘം കച്ചേരിപറമ്പിൽനിന്നും ചോമേരിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഫീറിെൻറ വയറ്റിലും വശങ്ങളിലുമായി ഏഴ് കുത്തുകളാണുള്ളത്. കഴുത്തിലും മുറിവുണ്ട്. ഒന്നാംപ്രതി അബ്ദുൽ ബഷീറാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സഫീറിനൊപ്പം കടയിലുണ്ടായിരുന്ന സുഹൃത്ത് കുന്തിപ്പുഴ പെരമ്പത്ത് മൻസൂറിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മൻസൂറിനും അക്രമത്തിൽ പരിക്കേറ്റിരുന്നു. കുന്തിപ്പുഴയിൽ രണ്ട് സംഘങ്ങൾ തമ്മിൽ നിലനിൽക്കുന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയിലെത്തിയ പ്രതികളുമായി വാക്തർക്കമുണ്ടായതോടെ കുത്തുകയായിരുന്നു. പ്രതികൾ സി.പി.ഐ അനുഭാവികളാണെന്നും ഇവർ തമ്മിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.