കൊച്ചി: രണ്ടുമാസത്തിലേറെ മകളെ വീട്ടിലിട്ട് പീഡിപ്പിച്ച പിതാവിന് 10 വർഷം കഠിന തടവ്. തൃപ്പൂണിത്തുറ സ്വദേശിയായ 51കാരനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്.
പ്രതി അർബുദത്തിന് ചികിത്സയിലാണെന്നത് പരിഗണിച്ചാണ് ശിക്ഷ 10 വർഷമാക്കിയത്. തടവുശിക്ഷക്ക് പുറമെ 25,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാൽ പീഡനത്തിനിരയായ മകൾക്ക് നൽകാനാണ് നിർദേശം. നിർധനയായ പെൺകുട്ടിക്ക് ഇൗ തുക നഷ്ടപരിഹാരമായി മതിയാകില്ല. ഇൗ സാഹചര്യത്തിൽ കൂടുതൽ നഷ്ടപരിഹാരത്തിനായി കോടതി ഉത്തരവിെൻറ പകർപ്പ് ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2015 നവംബർ ഒന്ന് മുതൽ ഡിസംബർ 31വരെയുള്ള കാലയളവിലാണ് പ്രതി ഭീഷണിപ്പെടുത്തി സ്വന്തം മകളെ വീട്ടിനുള്ളിൽ പീഡിപ്പിച്ചത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുെന്നങ്കിലും തെളിയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.