ആമ്പല്ലൂർ: സമ്പൂർണ ഫാസ്ടാഗ് നടപ്പാക്കിയതോടെ പാലിയേക്കരയിൽ കുരുക്ക് കിലോമീറ്ററ ോളം നീണ്ടു. ബുധനാഴ്ച രാവിലെ ഇരുവശത്തും നാല് നിര ഫാസ്ടാഗ് വാഹനങ്ങൾക്കും രണ്ട് നിര സാധാ രണ വാഹനങ്ങൾക്കുമാണ് അനുവദിച്ചത്. ഇതോടെ ഈ രണ്ട് ട്രാക്കുകളിൽ വാഹനനിര തൃശൂർ ലൈനിൽ ആമ്പല്ലൂർ വരെയും ചാലക്കുടി ലൈനിൽ തലോർ മേൽപാലത്തിന് അപ്പുറത്തേക്കും നീണ്ടു.
തുടർന്ന് പൊലീസെത്തി എമർജൻസി ട്രാക്കിലൂടെ വാഹനങ്ങൾ കടത്തിവിട്ടു. പൊലീസ് ടോൾ പ്ലാസയിൽനിന്ന് പോയപ്പോൾ വീണ്ടും വാഹനക്കുരുക്ക് രൂക്ഷമായി. വാഹന യാത്രികർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഉച്ചക്ക് രണ്ടരയോടെ ഫാസ്ടാഗ് ട്രാക്കുകൾ ഇരുവശത്തും മൂന്നാക്കി. മൂന്ന് ട്രാക്കുകൾ വീതം സാധാരണ വാഹനങ്ങൾക്കും അനുവദിച്ചു.
എന്നിട്ടും വാഹനങ്ങളുടെ നീണ്ട നിര തുടരുകയാണ്. 30 ശതമാനം മാത്രം വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളൂ. ഇതാണ് വാഹനക്കുരുക്ക് രൂക്ഷമായി തുടരാൻ കാരണം. ഫാസ്ടാഗിലേക്ക് മാറാത്ത വാഹനങ്ങൾക്ക് കൂടുതൽ ട്രാക്ക് അനുവദിച്ചാൽ മാത്രമേ വാഹനക്കുരുക്ക് നിയന്ത്രണാധീനമാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.