കണ്ണൂർ: കള്ളവോട്ട് ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഒമ്പത ് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെയും ഒരു സി.പി.എം പ്രവർത്തകനുമെതിെരയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതിന് അബ്ദുൽ സലാം, മർഷാദ്, മുഹമ്മദ് അസ്ലം, െക.പി. ഉനൈ സ്, അബ്ദുൽ സലാം, കെ. മുഹമ്മദ് അനസ്, കെ.പി. സാദിഖ്, ഷമാൽ, മുബഷിർ എന്നിവർക്കെതിരെ മയ്യിൽ പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരമാണ് കേസ്.
ധർമടം മണ്ഡലത്തിലെ കുന്നിരിക്ക സ്കൂളിലെ 52 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവർത്തകൻ എ.കെ. സായൂജിനെതിരെ കൂത്തുപറമ്പ് പൊലീസും കേസെടുത്തു. ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്തുവെന്നാണ് സായൂജിനെതിരെ ചുമത്തിയ കുറ്റം. ഇതോെട ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കള്ളവോട്ട് സംഭവത്തിൽ ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനുകളിലായി 16 പേർക്കെതിരെ കേസെടുത്തു.ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സ്വതന്ത്ര സ്ഥാനാർഥി കെ. സുധാകരെൻറ ബൂത്ത് ഏജൻറ് സി.കെ. മുഹമ്മദ് കുഞ്ഞി, എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെ ബൂത്ത് ഏജൻറ് വി.കെ. ഷഫീർ എന്നിവരുടെ പരാതിയെ തുടർന്നാണ് പാമ്പുരുത്തിയിലെ ലീഗ് പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുന്നത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കള്ളവോട്ട് ബോധ്യപ്പെട്ട ജില്ല കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. കോൺഗ്രസ് ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയെ തുടർന്നാണ് സി.പി.എം പ്രവർത്തകൻ സായൂജിനെതിരെ നടപടിയുണ്ടായത്.
അതിനിടെ, കള്ളവോട്ടുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ജില്ല കലക്ടർ നോട്ടിസ് നൽകി. 199 കള്ളേവാട്ടുകൾ നടന്നെന്നു കാണിച്ച് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസുകൾ നൽകിയത്. കള്ളവോട്ട് ചെയ്തവർക്കും കള്ളവോട്ട് ചെയ്യപ്പെട്ട ക്രമനമ്പറിലുള്ള വോട്ടർമാർക്കുമാണ് നോട്ടിസ് നൽകിയത്. ഇവരിൽനിന്ന് മൊഴിയെടുക്കുകയും തുടർന്ന് വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് കലക്ടർ റിപ്പോർട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.