കാമുകിയുമായി സൗജന്യ യാത്രക്ക് വ്യാജരേഖ: ഇൻഡിഗോ ജീവനക്കാരൻ അറസ്റ്റിൽ

നെടുമ്പാശ്ശേരി: കാമുകിയുമായി യാത്ര ചെയ്യാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിന് വ്യാജരേഖ ചമ ച്ച കേസിൽ വിമാന ജീവനക്കാരനും അറസ്റ്റിലായി. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാകേഷ് വ്യാസാണ് (31) അറസ്റ്റിലായത്. കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാലയെ (24) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

ഇൻഡിഗോയിൽ ജീവനക്കാരുടെ അടുത്ത ബന്ധുക്കൾക്ക് യാത്ര ചെയ്യുന്നതിന് നിരക്കിളവുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി രാകേഷിെൻറ സഹോദരിയുടെ ആധാർ കാർഡിൽ രസ്മിതയുടെ ഫോട്ടോമാറ്റി ഒട്ടിക്കുകയായിരുന്നു. ഇതുപയോഗിച്ച് ഇവർ കൊച്ചിയിൽ ഉല്ലസിക്കാനെത്തി. എന്നാൽ, തിരിച്ച് ഡൽഹിക്ക് പോകുമ്പോഴാണ് സുരക്ഷ വിഭാഗം ആധാർ കാർഡിൽ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ആധാർ കാർഡിൽ ഫോട്ടോ മാറ്റി ഒട്ടിച്ച വിവരം വെളിപ്പെടുത്തിയത്.


Tags:    
News Summary - fake documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.