തിരുവനന്തപുരം: മന്ത്രി തിലോത്തമെൻറ ഓഫിസിലെ വിവാദ ഫോൺവിളിക്ക് മറുപടിയുമായി മന ്ത്രി ഓഫിസ്. മാധ്യമ പ്രവർത്തകനെന്ന് സൂചിപ്പിച്ചാണ് ഫോൺ വിളിച്ചതെന്ന് മന്ത്രിയുടെ പ്ര ൈവറ്റ് സെക്രട്ടറി ഇ.ആർ. ജോഷി വാർത്തക്കുറിപ്പിൽ അറിയിച്ചു.
സൗജന്യ പലവ്യഞ്ജന കിറ ്റ് വിതരണവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ വ്യാജവാർത്ത പ്രചരിപ്പിക്കുന്നെന്ന് രണ്ട് പരാതികൾ മന്ത്രി ഓഫിസിൽ ലഭിച്ചു. ഇക്കാര്യം സംബന്ധിച്ചാണ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അന്വേഷിച്ചത്. മാധ്യമപ്രവർത്തകർക്ക് തെറ്റായ വാർത്ത നൽകുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. വിവരങ്ങൾ തന്ത്രപരമായി മനസ്സിലാക്കാനാണ് മാധ്യമപ്രവർത്തകനെന്ന് സൂചിപ്പിച്ചത്.
ഫോൺസംഭാഷണവും പരാതികളും സപ്ലൈകോ അധികാരികൾക്ക് അയച്ചുകൊടുത്തു. അതിെൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. അച്ചടക്കനടപടികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇൗ ഉദ്യോഗസ്ഥനെ വെള്ളപൂശുന്ന സമീപനം സ്വീകരിക്കരുതെന്നും ജോഷി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.