കോയമ്പത്തൂർ: വായ്ഭാഗത്ത് ഗുരുതര പരിക്കേറ്റ് കേരള-തമിഴ്നാട് അതിർത്തിപ്രദേശമായ ആനക്കട്ടിക്ക് സമീപം തമ്പടിച്ചിരുന്ന കാട്ടുകൊമ്പൻ ചെരിഞ്ഞു. 12 വയസ്സ് കണക്കാക്കുന്ന ആന ജമ്പുക്കണ്ടി വനഭാഗത്താണ് നിലയുറപ്പിച്ചിരുന്നത്. തമിഴ്നാട് വനം അധികൃതരും ഡോക്ടർമാരും ചേർന്ന് മരുന്ന് കലർത്തിയ ഭക്ഷ്യസാധനങ്ങൾ നൽകിയെങ്കിലും കഴിക്കാനായിരുന്നില്ല.
മരക്കൊമ്പ് തട്ടി പരിക്കേറ്റതാവാമെന്നാണ് വനം അധികൃതർ പറയുന്നത്. 10 ദിവസമായി പട്ടിണിയിലായ ആന തിങ്കളാഴ്ച പുലർച്ച അേഞ്ചാടെ ചെരിയുകയായിരുന്നു. സംഭവസ്ഥലത്ത് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.