തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കുന് നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. തിരുവനന ്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ ് മാലിന്യത്തിൽനിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൗർജം ഉൽപാദിപ്പിക്കുന്ന പ്ലാൻറുകൾ സ്ഥാപിക്കുന്നത്.
ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഞെളിയൻ പറമ്പിൽ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാൻറുകൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രി എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇതിനൊപ്പംതന്നെ കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനവും ആരംഭിക്കുെമന്ന് പിന്നീട് നടന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ഉൽപന്നങ്ങളുടെ സംസ്കരണത്തിൽ വരെ ഉൽപാദകർക്ക് ഉത്തരവാദിത്തമുണ്ടാകുക എന്ന ആശയം മികച്ചതാണ്. ഉൽപന്നങ്ങളുടെ പാക്കേജിങ്ങിൽ പ്ലാസ്റ്റിക്, ലോഹം ഉൾപ്പെടെ നിരവധി വസ്തുക്കൾ വരുന്നുണ്ട്. ഉൽപാദകർക്കുതന്നെ ഇവ തിരിച്ചുശേഖരിച്ച് പുനഃചംക്രമണം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അത് പ്രായോഗികമല്ലെങ്കിൽ മാലിന്യസംസ്കരണത്തിനുള്ള ചെലവ് വഹിക്കേണ്ടതും അവരുടെ ഉത്തരവാദിത്തമാണ്. നിലവിൽ ഉപഭോക്താക്കളാണ് ഈ ചെലവുകൾ വഹിക്കേണ്ടിവരുന്നത്.- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
റബർ കോംപ്ലക്സ്: കമ്പനി രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: റബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് സിയാൽ മാതൃകയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സംസ്ഥാനത്ത് റബറിെൻറ മൂല്യവർധിത ഉൽപന്നങ്ങൾ േപ്രാത്സാഹിപ്പിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യപടിയായി കേരള റബർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി കെ.എസ്.ഐ.ഡി.സി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. കമ്പനിയിൽ സർക്കാറിനും സർക്കാർ ഏജൻസികൾക്കും 26 ശതമാനം ഓഹരിയുണ്ടാകും. റബർ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലയിൽ 200 ഏക്കർ സ്ഥലം കിൻഫ്ര കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.