കോങ്ങാട്: വയോധികയെ പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. അഴിയന്നൂർ ചീരഞ്ചിറ വീട്ടിൽ മണികണ്ഠനാണ് (42) കോങ്ങാട് പൊലീസിന്റെ പിടിയിലായത്. മണികണ്ഠന്റെ മാതാവ് തങ്കമ്മയെയാണ് (86) മാർച്ച് എട്ടിന് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
മുറിയിൽ തെന്നി വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് തങ്കമ്മയെ ആശുപത്രിയിലെത്തിച്ചിരുന്നു. അടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമായതിനാൽ കടമ്പഴിപ്പുറം ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് മണികണ്ഠനെ വിളിച്ച് അന്വേഷിച്ചപ്പോൾ അയാൾ മദ്യലഹരിയിലായിരുന്നു.തങ്കമ്മയുടെ സ്വർണമാല നഷ്ടപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മൃതദേഹത്തിൽ കാണപ്പെട്ട പരിക്കുകളും മറ്റും മർദനമേറ്റാണ് മരിച്ചതാണെന്നതിന്റെ സൂചനയാണെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാവു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് മണികണ്ഠനെതിരെ വധശ്രമത്തിന് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.