പ്രതീകാത്മക ചിത്രം

പീഡനക്കേസിൽ വയോധികന് 45 വർഷം കഠിനതടവും പിഴയും

ചെറുതോണി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 80കാരന് 45വർഷം കഠിനതടവും 60,000 രൂപ പിഴയും. ഇളംദേശം സ്വദേശിയായ പ്രതിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. 2021ലാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. പിഴ ഒടുക്കുന്ന പക്ഷം തുക പെൺകുട്ടിക്കു നൽകണമെന്നും അല്ലാത്തപക്ഷം 18 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു. കാഞ്ഞാർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ. കെ. സോൾജിമോൻ അന്വേഷിച്ചത്. 16 സാക്ഷികളെയും 13 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

Tags:    
News Summary - Elderly man sentenced to 45 years rigorous imprisonment and fine in molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.