കോഴിക്കോട്: എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആൻഡ് യൂറോളജി സെൻറർ മുൻ മാനേജിങ് ഡ യറക്ടറും പ്രമുഖ സ്ത്രീരോഗ വിദഗ്ധയുമായ ഡോ. പി.എ. ലളിത (69) അന്തരിച്ചു. ഞായറാഴ്ച വൈ കുന്നേരം നാലരയോടെ മലബാർ ഹോസ്പിറ്റലിലാണ് അന്ത്യം. അർബുദ ബാധയെതുടർന്ന് ആരോഗ്യ നില വഷളായി ഏറെ നാളായി ചികിത്സയിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൊതുദർശനം ഉ ണ്ടാവില്ല. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. നടക്കാവ് ക്രോസ് റോഡിലെ അമ്പിളിയിലായിരുന്നു താമസം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വനിത വിഭാഗത്തിെൻറ സ്ഥാപക ചെയര്‍പേഴ്സനാണ്. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡൻറ്, അബലാമന്ദിരത്തിെൻറ ഉപദേശക സമിതി ചെയര്പേഴ്സൻ, ജുവനൈല്‍ വെല്‍െഫയര്‍ ബോര്‍ഡ് അംഗം, ഐ.എം.എ ദേശീയ വനിത വിഭാഗം സ്ഥിരംസമിതി അംഗം, മെർക്കൈൻറൽ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ കാന്‍സര്‍ ചികിത്സ സഹായസംഘടനയായ സ്കാര്പിെൻറ പ്രസിഡൻറ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനസ്സിലെ കൈയൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പുസ്തകങ്ങൾ.
സംസ്ഥാന സര്‍ക്കാറിെൻറ വനിതാരത്നം അവാര്‍ഡ്, 2006ൽ ഐ.എം.എ.യുടെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം, ഇൻഡോ അറബ് കോൺഫെഡറേഷൻ അവാർഡ്, ഡോ. രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷെൻറ പ്രസാദ് ഭൂഷൺ അവാർഡ്, ഐ.എം.എ വനിതവിഭാഗത്തിെൻറ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 2012ലെ മികച്ച ഡോക്ടർക്കുള്ള കാലിക്കറ്റ് ലയൺസ് ക്ലബ് അവാർഡ്, മാനവ സംസ്കൃതി കേന്ദ്ര അവാർഡ്, പഞ്ചാബ് നാഷനൽ ബാങ്കിെൻറ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, 2015ൽ ഡോ. പൽപ്പു സ്മാരക അവാർഡ്, കൈരളി ടി.വിയുടെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ധന്വന്തരി പുരസ്കാരം, സി.എച്ച് ചാരിറ്റബിൽ സൊസൈറ്റിയുടെ 2020ലെ പ്രഥമ കർമശ്രീമതി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സാമൂഹിക സാംസ്കാരിക രംഗത്തും സജീവമായിരുന്നു. ഭർത്താവ്: മലബാർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. വി.എൻ. മണി. മകൾ: മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. മിലി മോണി. മരുമകൻ: ഡോ. കോളിൻ. അയ്യാവു ആചാരി, രാജമ്മ എന്നിവരാണ് മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.