മാനന്തവാടി: മീന്മുട്ടി പുഴയില്‍നിന്നും കണ്ടെത്തിയ തലയോട്ടി കോറോം പെട്രോള്‍ പമ്പില െ ജോലിക്കാരനായിരുന്ന കാണാതായ കരിമ്പില്‍ നെടുമ്പിലാശ്ശേരി എന്‍.എ. വിജയേൻറത് ആണെ ന്ന് ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. അണ്ണെൻറയും അമ്മുവിെൻറയും മകനാണ് 27 കാര നായ വിജയൻ. മീന്മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കളാണ് പുഴയരികില്‍ തലയോട്ടി കണ്ടത്.
2018 ജനുവരി 19ന് കോറോം പെട്രോള്‍ പമ്പില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മീന്മുട്ടിയിലെത്തിയ വിജയന് ഓട്ടോ മടക്കി അയച്ചു. പിന്നീട് വിജയനെക്കുറിച്ച് ഒരു വിവരവും ഇല്ല. വിജയനെ കാണാനില്ലന്ന പരാതി ബന്ധുക്കള്‍ വെള്ളമുണ്ട പൊലീസില്‍ നല്‍കിയെങ്കിലും തിരോധാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
2018 ഡിസംബർ 30ന് മീന്മുട്ടിയിലെത്തിയ യുവാക്കള്‍ വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയില്‍പെട്ടത്. തുടർന്ന് തൊണ്ടര്‍നാട് പൊലീസില്‍ വിവരം അറിയിച്ചു. വിജയെൻറതാകാം എന്ന് സംശയം തോന്നിയതിനാല്‍ തിരുവനന്തപുരത്ത് ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചു. മാതാപിതാക്കളെ ഡി.എന്‍.എ.ടെസ്റ്റിന് വിധേയമാക്കി.
വിജയെൻറ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി തൊണ്ടര്‍നാട് എസ്.ഐ കെ.വി.മഹേഷ് പറഞ്ഞു. മാനന്തവാടി കോടതിയില്‍ സൂക്ഷിച്ച തലയോട്ടി സംസ്കരിക്കാൻ ബന്ധുക്കള്‍ക്ക് നൽകും. മൃതദേഹത്തിെൻറ മറ്റു ഭാഗങ്ങള്‍ ലഭിക്കുമോ എന്നും അന്വഷിക്കും. രജിതയാണ് വിജയെൻറ ഭാര്യ. അഞ്ചുവയസ്സുകാരനായ അശ്വിന് ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.