കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് ആയതിനു ശേഷം സുധാകരന് എതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി.
ഇത്തരം ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് അകലാൻ കാരണമാവും. മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ചർച്ച അകന്നു പോകുന്നു. ചർച്ച ചെയ്യേണ്ട മറ്റ് ഒരുപാട് വിഷയങ്ങൾ ഉണ്ട് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെ. മുരളീധരൻ യു.ഡി.എഫ് കൺവീനർ ആയാൽ കൂടുതൽ സന്തോഷം. പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.