കൊച്ചി: ഡിജിറ്റൽ സർവകലാശാല താൽകാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചതിനെതിരായ സർക്കാറിന്‍റെ ഹരജി ഹൈകോടതി വിശദ വാദത്തിനായി 26ലേക്ക് മാറ്റി. സർക്കാറിന്‍റെ പട്ടിക ഒഴിവാക്കി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്.
സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലെ ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരാണ് ഗവർണറുടെ നടപടിയെന്ന് ഹരജിയിൽ പറയുന്നു.
താൽകാലിക നിയമനത്തിനും സ്ഥിരനിയമനത്തിനും ഒരേ മാനദണ്ഡമാണോയെന്നും നിയമനത്തിൽ സർക്കാറിന്‍റെയും യു.ജി.സിയുടേയും പങ്ക് എന്താണെന്നും വാദത്തിനിടെ കോടതി ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.