തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായി സാവകാശ ഹരജി സമർപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ. സർവകക്ഷി യോഗത്തിന് ശേഷമാവും ശബരിമലയിലെ തുടർ നടപടികളെ കുറിച്ച് ദേവസ്വം ബോർഡ് കൂടുതൽ ചർച്ചകൾ നടത്തുക. ദേവസ്വം ബോർഡിെൻറ കാര്യങ്ങൾ പറയാൻ കമീഷണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പത്മകുമാർ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വം ബോർഡ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സാവകാശ ഹരജി സമർപ്പിക്കാനുള്ള നിയമസാധുത ദേവസ്വം ബോർഡ് തേടിയെന്നായിരുന്നു വാർത്തകൾ. ദേവസ്വം കമീഷണറാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
ഇത്തരമൊരു ഹരജിയുമായി സർക്കാർ മുന്നോട്ട് പോയാൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയക്കുന്നുണ്ട്. ഇൗയൊരു സാഹചര്യത്തിൽ ദേവസ്വം ബോർഡിനെ കൊണ്ട് ഹരജി കൊടുപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.