കൊച്ചി: ചോറ്റാനിക്കര ഭഗവതി േക്ഷത്രത്തിന് ബംഗളൂരു വ്യവസായിയായ ഭക്തൻ വാഗ്ദാനം ചെയ്ത 526 കോടിയിൽ ഉയരുന്ന തിരുപ്പതി മാതൃകയിെല ടെമ്പിൾ സിറ്റി അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകും.
ബൃഹത്പദ്ധതി നടപ്പാക്കാൻ സർക്കാർ നിർദേശപ്രകാരം നിയമോപദേശം തേടിയിരുന്നു. തുടർന്ന് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.
ബംഗളൂരുവിെല സ്വാമിജി ഗ്രൂപ് ഓഫ് കമ്പനീസാണ് തുക കൈമാറുന്നത്. സാമ്പത്തികനഷ്ടം വന്ന് ജീവിതം ബുദ്ധിമുട്ടിലായ അവസരത്തിൽ തനിക്ക് ആശ്രയമായത് ചോറ്റാനിക്കര ദേവിയാണെന്നും അതിെൻറ സന്തോഷത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് പണം നൽകുന്നതെന്നും കമ്പനി മാനേജിങ് ഡയറക്ടർ ഗണശ്രാവൺ പറയുന്നു.
എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതി കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ നിർമാണം തുടങ്ങുമെന്ന് ദേവസ്വം ബോർഡ് അംഗം എം.കെ. ശിവരാജൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഓംബുഡ്സ്മാൻ വഴിയുള്ള വിശകലനത്തിന് േശഷമായിരിക്കും അനുമതി ലഭിക്കുക. കൂടുതൽ തുക ആവശ്യമായിവന്നാൽ നൽകുമെന്നും വ്യവസായി വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.