തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറയുന്നു എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുേമ്പാഴും സംസ്ഥാനത്ത് തിങ്കളാഴ്ച 97 പേർക്കുകൂടി ഡെങ്കി സ്ഥിരീകരിച്ചു. എച്ച്1 എൻ1 ഒമ്പതു പേർക്കും കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം, വെങ്ങാനൂരിൽ കഴിഞ്ഞദിവസം 11 വയസ്സുകാരൻ അനന്തുവിെൻറ മരണകാരണം ഡെങ്കിയാെണന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഡിഫ്തീരിയ സംശയത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശി നാലുവയസ്സുകാരൻ ലുക്മാൻ, ഹെപ്പറ്റൈറ്റിസ് എ സംശയത്താൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം, പോരൂർ സ്വദേശി നിമ്മയ (24) എന്നിവരും പകർച്ചവ്യാധി പിടിപെട്ട് മരിച്ചു.
ഡെങ്കിപ്പനി ബാധിതരുടെ കണക്കിൽ തിരുവനന്തപുരം തന്നെയാണ് ഇപ്പോഴും മുന്നിൽ. തിങ്കളാഴ്ച 71 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 13പേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും കോട്ടയത്ത് മുന്നുപേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കും ഡെങ്കി കണ്ടെത്തി. എറണാകുളത്ത് മുന്നുപേർക്കും കാസർകോട് മൂന്നുപേർക്കും ഡെങ്കി സ്ഥിരീകരിച്ചു.
കോഴിക്കോട് മുക്കത്ത് ഒരാൾക്ക് എലിപ്പനിയും കൊല്ലത്ത് രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും കോഴിക്കോട് ഏഴുപേർക്കും എച്ച്1 എൻ1 കണ്ടെത്തി. അതേസമയം, പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് 10,600 പേർ ചികിത്സതേടി. ഇതിൽ 397പേരെ കൂടുതൽ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഡെങ്കി ഭീഷണി ഉയർത്തുന്ന തലസ്ഥാന ജില്ലയിൽ െഡങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയിൽ മൊത്തം 26,420 ഒ.പിയിൽ 1750 പേരെയാണ് പനി ബാധിതരായി കണ്ടെത്തിയത്. കോർപറേഷൻ പരിധിയിൽ 107 പനി ബാധിതരിൽ 27 പേർക്ക് മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ നേരിയ വ്യത്യാസമുണ്ടെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യത്തിെൻറയും കോർപറേഷെൻറയും ജില്ല മെഡിക്കൽ ഓഫിസിലെയും ആരോഗ്യപ്രവർത്തകരുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിെൻറ ഫലമാണിതെന്നും ഡി.പി.എം ചൂണ്ടിക്കാട്ടി. ഡെങ്കിപ്പനി കൂടുതലായി കണ്ടിരുന്ന പ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി കോർപറേഷെൻറ 42 വാർഡുകളിൽ ഡെങ്കിപ്പനി നിയന്ത്രണത്തിെൻറ ഭാഗമായി മിഷൻ അനന്തപുരി നടപ്പാക്കിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.