അങ്കമാലി: സ്വകാര്യ സ്ഥാപനത്തിെലത്തി പട്ടാപ്പകല്‍ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. നെടുമ്പാശ്ശേരി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബുവാണ് (20) അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
ജോലി ചെയ്തിരുന്ന സ്ഥാപനം യുവതി വൈകീട്ട് അടച്ചുപൂട്ടുമ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. അക്കാര്യം അറിയാവുന്ന പ്രതി സ്ഥലത്തെത്തി ക്രൂരതക്ക് ഇരയാക്കുകയായിരുന്നു. ഇയാള്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിപ്പെട്ടിരുെന്നന്ന് പൊലീസ് പറഞ്ഞു.
യുവതിയുമായി പ്രതി അടുപ്പത്തിലായിരുന്നു. എന്നാല്‍, ഇയാൾ കഞ്ചാവിന് അടിപ്പെെട്ടന്ന് അറിഞ്ഞതോടെ യുവതി അകന്നു. ഫോണിലൂടെ ശല്യം രൂക്ഷമായതോടെ ഫോണ്‍ നമ്പറും ബ്ലോക്കുചെയ്തു.
അതോടെ പ്രതിയുടെ അമ്മയുടെ ഫോണിലൂടെ വിളിച്ച് ശല്യം തുടര്‍ന്നു. യുവതിയുടെ വീട്ടുകാര്‍ പ്രതിയുടെ വീട്ടുകാരെ വിവരം അറിയിച്ചതിെനത്തുടര്ന്ന് ലഹരിമുക്ത കേന്ദ്രത്തിെലത്തിച്ച് ചികിത്സ നടത്തിവരുകയായിരുന്നു.
അതിനിടെയാണ് ശനിയാഴ്ച ലഹരിമുക്ത കേന്ദ്രത്തില്‍നിന്ന് കടന്ന് സ്വകാര്യ സ്ഥാപനത്തിെലത്തി യുവതിയെ മര്‍ദിച്ച് അവശയാക്കി മാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഐ.പി.സി 376ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.