കക്കോടി: മുൻ സി.പി.എം പ്രവർത്തകൻ തൂങ്ങിമരിച്ച സംഭവത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഭീഷണിയെന്ന് ആത്മഹത്യ കുറിപ്പ്. പരേതനായ ഗോപാലൻ നായരുടെ മകൻ പൂവ്വത്തൂർ ദിനേശൻ (52) തൂങ്ങിമരിച്ച സംഭവത്തിലാണ് ചേവായൂർ പൊലീസ് ആത്മഹത്യ കുറിപ്പിെൻറ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
മൃതദേഹത്തിൽനിന്ന് കണ്ടെത്തിയ രണ്ട് ആത്മഹത്യ കുറിപ്പുകളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഞ്ചുപേർ ഭീഷണിപ്പെടുത്തിയെന്ന് സൂചനയുള്ളതിനെ തുടർന്നാണ് കേസെടുത്തത്.
പൂവത്തൂർ ഭാഗം കണ്ടെയ്ൻമെൻറ് സോണായതിനെ തുടർന്ന് റോഡ് അടക്കുന്നതുമായി ബന്ധപ്പെട്ട് ദിനേശനും ആർ.ആർ.ടി വളൻറിയർമാരുമായി അസ്വാരസ്യമുണ്ടായിരുന്നു. തർക്കത്തെ തുടർന്ന് ചിലർ ദിനേശനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നത്രെ. റോഡ് അടച്ചത് സമീപത്തെ വിവാഹ വീട്ടുകാർക്ക് പ്രയാസമുണ്ടാക്കിയെന്നു പറഞ്ഞ് ദിനേശൻ തട്ടിക്കയറിയിരുന്നുവെന്ന് ആർ.ആർ.ടി പ്രവർത്തകർ പറയുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം നിന്നാൽ പൊലീസിൽ പരാതി നൽകുമെന്ന് തങ്ങൾ പറഞ്ഞതായും ആർ.ആർ.ടി പ്രവർത്തകർ വ്യക്തമാക്കുന്നു.
സി.പി.എം അംഗമായിരുന്ന ദിനേശൻ കുറച്ചായി പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല. ദിനേശെൻറ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കക്കോടി മണ്ഡലം പ്രസിഡൻറ് അറോട്ടിൽ കിഷോർ ചേവായൂർ പൊലീസിൽ പരാതി നൽകി. ദിനേശെൻറ ആത്മഹത്യയിൽ നിരുത്തരവാദപരമായ സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി എലത്തൂർ മണ്ഡലം നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.