ഡീൻ കുര്യാക്കോസ് എം.പി

ശബരിപാത അങ്കമാലിയിൽ നിന്നു തന്നെ വേണമെന്ന് റെയിൽവേ മന്ത്രിയോട് ഡീൻ കുര്യാക്കോസ്

ന്യൂഡൽഹി: ബദൽ പാത മുന്നോട്ടുവെച്ച് അങ്കമാലി-ശബരി റെയിൽപാത ഉപേക്ഷിക്കരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെക്കണ്ട് ആവശ്യപ്പെട്ടു. ഇതിനകം 264 കോടി രൂപ ചെലവിട്ട പദ്ധതിയാണിത്. 100 കോടി രൂപ കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതുമാണ്.

അതിനുശേഷം ചെങ്ങന്നൂർ-പമ്പ പാതയെന്ന നിർദേശവുമായി മുന്നോട്ടുവരുന്നത് കിഴക്കൻ മലയോര മേഖലയോടുള്ള അവഗണനയാണ് വെളിവാക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

വാജ്പേയി സർക്കാർ തുടങ്ങിയ പദ്ധതി മോദി സർക്കാർ അട്ടിമറിക്കുന്നതിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്തെന്ന് വ്യക്തമാക്കണം. ആയിരക്കണക്കിന് കുടുംബങ്ങളാണ് കാൽ നൂറ്റാണ്ടായി അങ്കമാലി-ശബരി പാതക്കായി പ്രയാസം നേരിടുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Dean Kuriakose told the Railway Minister that Sabari rail line should be from Angamaly itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.