ശുദ്ധീകരിക്കാനും സംസ്കരിക്കാനുമാണ് നോമ്പ്. മനസ്സിെൻറ വിമലീകരണമാ ണ് ഏറ്റവും പ്രധാനം. ശരീരത്തിനും ഒട്ടേറെ നന്മകൾ കൈവരിക്കാൻ നോമ്പി ലൂടെ കഴിയും. പക്ഷേ, മനസ്സാണ് എല്ലാറ്റിെൻറയും കേന്ദ്രം. മനശ്ശുദ്ധി വരുത് താൻ റമദാനെക്കാൾ അനുയോജ്യമായ മറ്റൊരു സമയം വേറെയില്ല. സ്വർഗപ്രവേ ശത്തിന് അനുഗുണമായ, നരകമുക്തി നേടാൻ പറ്റിയ കാലമാണല്ലോ റമദാൻ. മ നസ്സ് കഴുകി നന്നാക്കാൻ ഏറ്റവും ഉത്തമമായ ഘട്ടവും ഇതുതന്നെ.
കർമങ്ങളു ടെ ബാഹുല്യവും വലുപ്പവുമല്ല, അതിനു പിന്നിലെ മനസ്സിെൻറ നന്മയും നിഷ്കളങ്കതയുമാണ് ഏറ്റവും പ്രധാനം. ഉദ്ദേശ്യശുദ്ധിക്ക് വിസ്മയകരമായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്ലാം. ആരാധനകളും സൽക്കർമങ്ങളും പുണ്യം നേടിത്തരുന്നതും പ്രതിഫലാർഹവുമാവാൻ കളങ്കമേശാത്ത ദൈവപ്രീതി ലാക്കാക്കിയേ തീരൂ.
ആളുകളെ കാണിക്കാനും അവരുടെ തൃപ്തിക്കു വേണ്ടിയും ചെയ്തുകൂട്ടുന്നത് പരലോകത്ത് പുണ്യം നേടാൻ സഹായിക്കില്ല എന്നു മാത്രമല്ല, ദോഷം വരുത്തും എന്നുകൂടി മതം പഠിപ്പിക്കുന്നു. ‘‘ആളുകളെ കാണിക്കാൻ വേണ്ടിയും അശ്രദ്ധരായും നമസ്കരിക്കുന്നവർക്ക് നാശം’’ എന്നാണ് ഖുർആൻ പ്രഖ്യാപിക്കുന്നത്.
പൊങ്ങച്ചവും പ്രദർശനപരതയും മതരംഗങ്ങളെ പോലും വല്ലാതെ പിടികൂടിയ കാലമാണിത്. ആത്മാർഥമായ ലക്ഷ്യങ്ങൾക്കു പകരം നീചമായ സ്വാർഥതകൾ ആധിപത്യം നേടിയ കാലത്ത് നിഷ്കപടമായ കർമങ്ങൾക്ക് മാതൃക എവിടെനിന്ന് ലഭിക്കും?
പ്രവർത്തനങ്ങൾക്കു പിന്നിലെ പ്രേരകത്തിനനുസൃതം കർമഫലം ലഭിക്കും എന്ന് വ്യക്തമാക്കുന്ന ഒട്ടനവധി പ്രവാചകവചനങ്ങളും സംഭവങ്ങളും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ദൈവമാർഗത്തിൽ ത്യാഗപൂർണമായ പലായനം ചെയ്യുന്ന ഘട്ടത്തിൽ പോലും കണിശമായ ഹൃദയശുദ്ധിയെ ഓർമിപ്പിച്ചിട്ടുണ്ട് പ്രവാചകൻ മുഹമ്മദ് നബി. ലൗകിക നേട്ടങ്ങൾ കൊതിച്ചോ സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടിയോ പലായനത്തിന് മുതിരുന്നവർക്ക് ദൈവപ്രീതി ആർജിക്കാനാവില്ലെന്നും നബി പഠിപ്പിച്ചു.
ധർമപാതയിൽ പോരാടുമ്പോൾ അവശ്യം ആവശ്യമായ ആത്മാർഥതക്ക് പകരം പ്രസിദ്ധിയും ലോകമാന്യവും കൊതിച്ച യോദ്ധാവിന് ലഭിക്കുക ദൈവികശിക്ഷയായിരിക്കുമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. താൻ വലിയൊരു പരോപകാരിയാണ് എന്നോ, ജീവകാരുണ്യ പ്രവർത്തകനാണ് എന്നോ വരുത്താൻ ദാനം ചെയ്യുന്നയാളുടെ അവസ്ഥയും വ്യത്യസ്തമല്ല. ജനങ്ങൾക്ക് അറിവ് പകരുന്ന പണ്ഡിതന്മാർ ഉദ്ദേശ്യശുദ്ധിക്ക് കളങ്കം ചാർത്തുംവിധം പ്രശസ്തി മോഹിച്ചാൽ ദൈവകോപമേ നേടാനാവൂ എന്നും നബിതിരുമേനി അരുളി.
കർമങ്ങൾക്കു പിന്നിലെ സ്ഫുടമായ വിശുദ്ധിയുടെ പേരിൽ വിപദ്ഘട്ടങ്ങളിൽ അല്ലാഹുവിെൻറ സഹായം വന്നുചേർന്ന സംഭവം ഹദീസുകളിൽ കാണാം. ഗുഹക്കകത്ത് പെട്ടുപോയ മൂന്നുപേർ തങ്ങളുടെ ജീവിതത്തിൽ നിർവഹിച്ച, അശേഷം കളങ്ക മേശാത്ത സൽപ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ് റബ്ബിനോട് പ്രാർഥിച്ചപ്പോൾ ദൈവസഹായം വന്നുചേർന്ന സംഭവം പ്രസിദ്ധമാണ്. കാപട്യവും പ്രകടനപരതയും മേൽക്കൈ നേടിയ ഇക്കാലത്ത്, മലിനമുക്തമായ ആത്മാർഥത കൈവരിക്കാൻ വലിയ വിശ്വാസവും ദൈവഭക്തിയും വേണ്ടിവരും. ഇൗ റമദാൻ അതിന് കരുത്തു പകരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.