മലപ്പുറം: ക്രിപ്റ്റോ കറൻസി വ്യാപകമാവുന്നതോടെ ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുന്നു. നിരവധി സന്ദേശങ്ങളാണ് ക്രിപ്റ്റോ കറൻസിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുറച്ചുമാസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ് േമാറിസ് കോയിൻ. ഇത് വാങ്ങുന്നവർക്ക് ഭാവിയിൽ ഉയർന്ന ലാഭവും 2022ൽ രജിസ്റ്റർ ചെയ്തശേഷം വീണ്ടും ക്രയവിക്രയം നടത്താമെന്നുമാണ് ഒരുസന്ദേശം.
ഇത്തരത്തിലുള്ള ഏതെങ്കിലും പ്ലാൻ താൽപര്യമുള്ളവർ പേരും മേൽവിലാസവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയാൽ മതിയെന്നും സന്ദേശങ്ങളിൽ പറയുന്നു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി കാണിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.
ഇടപാടുകൾ രഹസ്യമായാണ് നടത്തുന്നത്. പണം കൈമാറാൻ ബാങ്കുകളെ ഉപയോഗിക്കാതിരിക്കാനാണ് ഇവർ ശ്രമിക്കുന്നത്്്. സി.സി.ടി.വിയില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇടപാടുകൾ നടത്തുന്നതെന്നും പൊലീസ് പറയുന്നു.
അന്വേഷണത്തിന് തെളിവില്ല
പലപ്പോഴും ഇത്തരം പരാതികളിൽ അന്വേഷണം നടത്താനും തെളിയിക്കാനും പറ്റാത്ത അവസ്ഥയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇടപാടുകൾക്ക് രേഖയോ തെളിവോ ഇല്ലാത്തതിനാൽ കേസെടുക്കാനോ തെളിയിക്കാനോ പ്രയാസമാണ്. അടുത്ത സുഹൃത്തോ ബന്ധുവോ ഇത്തരം ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ കൂടുതൽ വിശ്വാസ്യത വരുമെന്നതിനാൽ കൂടുതൽപേർ ഇടപാടിന് താൽപര്യം പ്രകടിപ്പിക്കും. അനധികൃത ഇടപാടായതിനാൽ പണം നഷ്ടപ്പെെട്ടന്ന േബാധ്യം വന്നാലും പലരും പരാതിപ്പെടാൻ മുന്നോട്ടുവരുന്നില്ലെന്നും പൊലീസും സൈബർ സെല്ലും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.