തിരുവനന്തപുരം: ക്രിമിനൽ കേസ് വിവരം പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വ രുത്തിയാൽ കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹരജികൾക്കും പരിഗണിക്കാവുന്ന കാരണ മാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. മേഖലയിലെ മൂന്ന് പ്രധാന പത്രങ് ങളിലും മൂന്ന് പ്രധാന ടി.വി ചാനലുകളിലും മൂന്നുതവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുടെ അടുത്തദിവസം മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പുവരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്.
ടി.വി പരസ്യത്തിൽ അച്ചടിരേഖ ടി.വിയിൽ വായിക്കാനാകും വിധം നിശ്ചിത ഫോണ്ട് സൈസ് ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴ് സെക്കെൻറങ്കിലും വേണം. ടി.വിയിൽ രാവിലെ എട്ടിനും രാത്രി 10നും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്. ഇത് സ്ഥാനാർഥിയുടെ ചെലവിൽ ഉൾപ്പെടുത്തും.
പത്രിക സമർപ്പിക്കുന്ന ഫോറം 26നൊപ്പമുള്ള ഫോർമാറ്റ് സി-4ൽ സ്ഥാനാർഥികളും സി-5ൽ രാഷ്ട്രീയകക്ഷികളും സമർപ്പിക്കണം. സ്ഥാനാർഥികൾ ഏറ്റവും പുതിയ സ്റ്റാമ്പ് സൈസ് ഫോട്ടോ ബാലറ്റ് പേപ്പറിനൊപ്പം ചേർക്കാൻ നൽകണം. നൽകിയില്ലെങ്കിൽ ബാലറ്റിൽ ഫോട്ടോ ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.