കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹരജിയിൽ വെള്ളിയാഴ്ച വിധി പറയും. അതുവരെ ക്രൈംബ്രാഞ്ചിെൻറ അന്വേഷണം തുടരാമെങ്കിലും അറസ്റ്റ് ഉൾെപ്പടെ നടപടികളോ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തലോ പാടില്ലെന്ന് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയായ സ്വപ്ന സുരേഷിെന ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെയും ഉന്നതർക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്തിെൻറയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇ.ഡിയുടെയും ക്രൈംബ്രാഞ്ചിെൻറയും വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന് സർക്കാർ അഭിഭാഷകെൻറ ആവശ്യം കോടതി അനുവദിച്ചില്ല.
മൂന്ന് ദിവസമായി മണിക്കൂറുകൾ നീണ്ട വാദമാണ് വെള്ളിയാഴ്ച പൂർത്തിയായത്. സ്വപ്ന കോടതിയിൽ പറഞ്ഞതാണോ ശബ്ദരേഖയിലുള്ളതാണോ ശരി എന്ന അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആരോപണം. ഇവരെ മൂന്ന് തവണ കോടതിയിൽ ഹാജരാക്കിയപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉന്നയിക്കാതിരിക്കുകയും ശബ്ദരേഖയുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സോളിസിറ്റർ ജനറൽ ഈ വാദമുന്നയിച്ചത്. സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സന്ദീപ് നായർ കോടതിക്ക് അയച്ച പരാതിയെക്കുറിച്ചും പറയുന്നുണ്ട്. അതിനാൽ രണ്ടാമത്തെ എഫ്.ഐ.ആർ നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറലും അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജുവും വാദിച്ചു.
കേസുമായി മുന്നോട്ട് പോകാൻ നിയമം ക്രൈംബ്രാഞ്ചിനെ അനുവദിക്കുന്നില്ലെന്നായിരുന്നു ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജെൻറ വാദം. സന്ദീപ് നൽകിയ പരാതിയിൽ കീഴ്കോടതിയിൽ മറുപടി നൽകിയതായി ഇ.ഡി അഭിഭാഷകനും അറിയിച്ചു.
സെക്ഷൻ 164 പ്രകാരം സന്ദീപിെൻറ മൊഴി കോടതി രേഖപ്പെടുത്തിയാൽ ഗൂഢാലോചന പുറത്തുവരുമെന്നായിരുന്നു ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ ഹാരൺ പി. റാവലിെൻറ വാദം. ഇത്തരത്തിൽ മൊഴി നൽകാൻ സന്ദീപ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകെൻറ മറുപടി.
കൊച്ചി: എട്ട് മാസത്തോളം ജയിലിൽ കിടന്നശേഷം അന്വേഷണ ഉദ്യോഗസ്ഥനെതിരെ സന്ദീപ് നായർ ആരോപണം ഉന്നയിക്കുന്നത് ഉന്നത സ്വാധീനമുള്ള വ്യക്തികളുടെ ഉപദേശത്തിെൻറ അടിസ്ഥാനത്തിലാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈകോടതിയിൽ.
നിയമം ദുരുപയോഗം ചെയ്ത് ഇ.ഡിക്കെതിെര ക്രൈംബ്രാഞ്ച് കേസെടുത്തതോടെ മുെമ്പാന്നുമില്ലാത്ത പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. സന്ദീപ് നായരുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്താനുള്ള അനുമതി ഇ.ഡിയെ അറിയിക്കാതെയാണ് കോടതിയിൽനിന്ന് നേടിയത്. അനുമതി നൽകിയ കോടതി നടപടി തെറ്റാണ്. ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയതിെൻറ തുടർച്ചയായി തിടുക്കത്തിൽ നടത്തിയ ഈ നീക്കം മൊഴി നൽകാൻ സന്ദീപിെൻറ മേൽ സമ്മർദം ഉണ്ടായിട്ടുണ്ടെന്നതിെൻറ തെളിവാണെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ൈഹകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രത്യേക കോടതിയിൽ ഇ.ഡി നൽകിയ തെളിവുകൾ ദുർബലമാക്കാൻ വ്യാജ തെളിവുകൾ ഉണ്ടാക്കാനാണ് ശ്രമം. സന്ദീപിെൻറ പരാതി കോടതിയുടെ പരിഗണനയിലിരിക്കെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി കോടതിയലക്ഷ്യമാണ്. ഇ.ഡി ഉദ്യോഗസ്ഥരെ വിരട്ടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. എഫ്.ഐ.ആർ ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലുള്ളത് കീഴ്കോടതിക്ക് മുന്നിൽ ക്രൈംബ്രാഞ്ച് മറച്ചുവെച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിൽ സന്ദർശിച്ചത് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകാൻ സന്ദീപിനെ പ്രേരിപ്പിക്കാനാണ്. സന്ദീപ് കോടതിയിൽ നൽകിയ പരാതിയിലെ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് പാകപ്പെടുത്തിയ കഥയാണെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.