മഞ്ചേശ്വരത്ത് സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

മഞ്ചേശ്വരം: ഉപ്പള സോങ്കാലിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സോങ്കാൽ സ്വദേശി അസീസിെൻറ മകൻ അബൂബക്കർ സിദ്ദീഖാണ് (21) മരിച്ചത്. ഞായറാഴ്ച രാത്രി 11ഒാടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ സിദ്ദീഖിനെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.

രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം സിദ്ദീഖിനെ ആക്രമിച്ചത്. രണ്ടു ബൈക്കിലെത്തിയ നാലംഗസംഘമാണ് അക്രമം നടത്തിയത്. ഒളിവിൽപോയ ഇവർക്കായി െപാലീസ് റെയ്ഡ് നടത്തുന്നുണ്ട്.

ഖത്തറിൽ ജോലി ചെയ്യുന്ന സിദ്ദീഖ് 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കുമ്പള സി.ഐ പ്രേംസദെൻറ നേതൃത്വത്തിൽ വൻ െപാലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. 

Tags:    
News Summary - CPM Worker abdul siddique Killed in Mancheswaram -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.