'ദേശാഭിമാനി ഓഫിസിന് കല്ലെറിഞ്ഞവനെയും സിദ്ദീഖിന്റെ ഗൺമാനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ട്'; ഭീഷണിയുമായി സി.പി.എം വയനാട് ജില്ല സെക്രട്ടേറിയറ്റ് അംഗം

കൽപറ്റ: ദേശാഭിമാനി ഓഫിസിന് കല്ലെറിഞ്ഞവനെയും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ ഗൺമാനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ടെന്ന് സി.പി.എം വയനാട് ജില്ല സെക്രട്ടേറിയറ്റ് അംഗം എ.എൻ. പ്രഭാകരൻ. ഞായറാഴ്ച കൽപറ്റയിൽ സംഘടിപ്പിച്ച സി.പി.എം റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ ഭീഷണി.

'ലീഗിന്റെ പുതുപ്പാടി പഞ്ചായത്ത് മെമ്പർ ദേശാഭിമാനിക്ക് കല്ലെറിഞ്ഞതിനകത്തുണ്ട്. സിദ്ദീഖിന്റെ ഗൺമാൻ, സർക്കാറിന്റെ ചോറും തിന്ന് പിണറായി വിജയന്റെ ശമ്പളവും പറ്റി ഒരു പൊലീസുകാരൻ എരപ്പൻ, ഇവിടെ കലാപമുണ്ടാക്കാൻ യൂണിഫോമിടാതെ കഴുത്തിൽ ടാഗും തൂക്കി നടക്കുന്ന ഗൺമാൻ യൂണിഫോമിട്ട പൊലീസുകാരന്റെ കൊങ്ങക്ക് പിടിച്ചു. ആ എരപ്പനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ട്, ഒരു സംശയവും വേണ്ട'- അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന്‍റെ പേരിൽ യു.ഡി.എഫ് വ്യാപക ആക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചാണ് സി.പി.എം കൽപറ്റ നഗരത്തിൽ റാലി നടത്തിയത്.

Tags:    
News Summary - CPM Wayanad district secretariat member threatened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.