മാധ്യമത്തിൽ നിന്നും വിരമിക്കുന്ന ചീഫ് പ്രൂഫ് റീഡർ ആർ. നൗഷാദ്, സീനിയർ പ്രൂഫ് റീഡർ പി.കെ.എം. നാസറുദ്ദീൻ, സീനിയർ റിപ്പോർട്ടർ എ. സക്കീർ ഹുസൈൻ, അക്കൗണ്ട്സ് ഓഫിസർ കെ.ടി. സദറുദ്ദീൻ, ചീഫ് ഡി.ടി.പി ഓപറേറ്റർ എ.പി. ബാബുരാജൻ, സീനിയർ ഡി.ടി.പി ഓപറേറ്റർ പി.കെ. മുഹമ്മദ്
കോഴിക്കോട്: മാധ്യമം എഡിറ്റോറിയൽ വിഭാഗത്തിലെ ചീഫ് പ്രൂഫ് റീഡർ ആർ. നൗഷാദ്, സീനിയർ പ്രൂഫ് റീഡർ പി.കെ.എം. നാസറുദ്ദീൻ, തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എ. സക്കീർ ഹുസൈൻ, അക്കൗണ്ട്സ് ഓഫിസർ കെ.ടി. സദറുദ്ദീൻ, ചീഫ് ഡി.ടി.പി ഓപറേറ്റർ എ.പി. ബാബുരാജൻ, സീനിയർ ഡി.ടി.പി ഓപറേറ്റർ പി.കെ. മുഹമ്മദ് എന്നിവർ ദീർഘകാലത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ചു.
1988 ജൂണിൽ മാധ്യമത്തിൽ ചേർന്ന മലപ്പുറം സ്വദേശിയായ പി.കെ. മുഹമ്മദ് 38 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട്, കൊച്ചി, മലപ്പുറം യൂനിറ്റുകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: മുംതാസ്. മക്കൾ: സിൽജിയ, താജുൽ മുഷ്താഖ് (സോഫ്റ്റ്വെയർ എൻജിനീയർ, കൊച്ചി), ജാദുൽ അഷ്ഫാഖ് (എം.ബി.ബി.എസ് വിദ്യാർഥി, തമിഴ്നാട് നാഗപട്ടണം ഗവൺമെന്റ് മെഡിക്കൽ കോളജ്).
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ സക്കീർ ഹുസൈൻ 1996 ഏപ്രിലിലാണ് മാധ്യമത്തിൽ ചേർന്നത്. കൊല്ലം, കൊച്ചി യൂനിറ്റുകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ഷംന ഖാൻ (ഐ.സി.ഡി.എസ് സൂപ്പർവൈസർ). മക്കൾ: ഫിസ ഫാത്തിമ, ഈസ മുഹമ്മദ്.
1996ൽ മാധ്യമത്തിൽ ചേർന്ന നാസറുദ്ദീൻ തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഭാര്യ: സീനത്ത്. മക്കൾ: ആസിഫ് സുഹൈൽ (ടെക്നോപാർക്ക്, തിരുവനന്തപുരം), മെഹ്റിൻ (എ.സി.ഇ കോളജ്, തിരുവനന്തപുരം) .
തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ നൗഷാദ് 1995 ലാണ് മാധ്യമത്തിൽ ചേർന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഭാര്യ: അസീനത്ത് ബീവി കെ.എൻ. മകൾ: തസ്നീം ഫർസാന.
കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയായ സദറുദ്ദീൻ 1993 ആഗസ്റ്റിലാണ് മാധ്യമത്തിൽ ചേർന്നത്. കോഴിക്കോട്, കൊച്ചി, കോട്ടയം, മലപ്പുറം യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഭാര്യ: റസിയാബി കെ.പി (ബി.എസ്.എൻ.എൽ മുക്കം). മക്കൾ: റിഷ് വാ സുൽത്താന, റിസ് വാൻ ഹബീബ്, റിസ്വിൻ ഹസ്സൻ, ഹിദായ റോഷൻ.
1992 മാർച്ചിൽ മാധ്യമത്തിൽ ചേർന്ന ബാബുരാജൻ 34 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട് കാരപറമ്പ് സ്വദേശിയാണ്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ബംഗളൂരു യൂനിറ്റുകളിൽ ജോലി ചെയ്തു. ഭാര്യ: ഇ. ജയശ്രീ. മക്കൾ: എ.പി. ഹരിപ്രസാദ്, ഭാഗ്യനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.