സി.പി.എം മോദിയെ സഹായിക്കുന്നുവെന്ന് സി.പി.ഐ (എം.എൽ)

കൊച്ചി : സി.പി.എം നരേന്ദ്രമോദിയെ സഹായിക്കുന്നുവെന്ന് സി.പി.ഐ (എം .എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പശ്ചിമ ബംഗാളിൽ മോദിയെ എതിർക്കുന്ന മമത ബാനർജിയെ തോൽപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളത്തിലാകട്ടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അധികാരത്തിൽ വരാനുള്ള കളമൊരുക്കുകയാണ് സി.പി.എം.

കണ്ണൂരിൽ രാമായണ മാസാചരണവും ബാലഗോകുലവും ഗണപതി ഫെസ്റ്റിവെലും നടത്തിയാണ് സംഘ്പരിവാറിനെ സഹായിക്കുന്നത്. സി.പി.എം നേതൃത്വം സംഘ്പരിവാറിനെപ്പോലെ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നു. സി.പി.എമ്മിെൻറ സംഘിവത്കരണത്തിെൻറ ഫലമായി മത്സരിക്കാൻ സീറ്റ് കിട്ടാത്ത നേതാക്കൾ ബി.െജ.പിയിലേക്കും ചേക്കേറുകയാണ്.

ബി.ജെ.പി സംസ്ഥാനത്ത് സവർണ ക്രൈസ്തവരെ കൂട്ടുപിടിച്ച് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിൽ കേരള കോൺഗ്രസ് (മാണി വിഭാഗം)അടക്കം ബി.ജെ.പിയിൽ ചേർന്നാലും അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

റെഡ് സ്റ്റാർ നേതൃത്വം നൽകുന്ന പുരോഗമന രാഷ്ട്രീയ മുന്നണി 35 സീറ്റുകളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ. ജെയിംസ്, എം.കെ. ദാസൻ, ഷീബ, ടി.സി സുബ്രഹ്മണ്യം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.