വി. ജോയ് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് മധു മുല്ലശ്ശേരി

തിരുവനന്തപുരം: സി.പി.എം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. സി.പി.എം വിടുകയാണെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് മധുവിന്റെ വിശദീകരണം. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.

എട്ടുവർഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറ് വർഷം ഏരിയ സെക്രട്ടറിയുമായും സേവനമനുഷ്ടിച്ചിരുന്നു. ഏരിയ സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം പോലും ഉയർന്നിരുന്നില്ല. പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റികളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള തീരുമാനം നടപ്പിലാക്കി. സമരപ്രവര്‍ത്തനങ്ങളും നയപരമായ പാര്‍ട്ടി കാര്യങ്ങളെല്ലാം കൃത്യമായി നടത്തിയിരുന്ന പാര്‍ട്ടി ഏരിയ സെക്രട്ടറിയെയാണ് ഒരു കാര്യവുമില്ലാതെ മാറ്റിയതെന്നും മധു പറഞ്ഞു.

കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മം​ഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയർന്നത്. എന്നാൽ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്നാണ് മധുവിന്റെ ആരോപണം. പുതിയ ഏരിയാ കമ്മിറ്റി ചേർന്നപ്പോൾ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ് അപ്രതീക്ഷിത നീക്കത്തിൽ പ്രതിഷേധിച്ച് മധു ഇറങ്ങിപ്പോയത്. സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും മധുവിനെതിരെ ഉയർന്നിരുന്നു.

Tags:    
News Summary - CPIM Mangalapuram Area Secretary transferred; Madhu Mullassery left the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.