അടിമാലി: മൂന്നാർ സന്ദർശനത്തിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് നേരെ സി.പി.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് നിന്നും ചിന്നക്കനാലിലേക്ക് പോകാനിറങ്ങുമ്പോൾ സംഘടിച്ചെത്തിയ സി.പി.ഐ പ്രവർത്തകൾ ഗവർണറുടെ വാഹനം തടയാൻ ശ്രമിക്കുകയും ഗോ ബാക് മുദ്രവാക്യം വിളിക്കുകയുമായിരുന്നു.
നേരത്തെ സൂചന ലഭിച്ച പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. രാജ്ഭവനിൽ നടന്ന ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് സംഭവം. കേരള ഗവർണർ ആയ ശേഷം അദ്ദേഹത്തിനെതിരെ പൊതു ഇടത്തിൽ ആദ്യമായിട്ടാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ വിവാദം ഉണ്ടാക്കേണ്ടെന്ന് ഗവർണർ പറഞ്ഞിരുന്നു.
അതേസമയം, രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച സി.പി.ഐ മന്ത്രി പി. പ്രസാദിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.