കൊച്ചി: കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സംസ്ഥാനത്ത് കോവിഡിെൻറ മൂന്നാംഘട്ടം.13 ദിവസത്തിനിടെ164 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം 24 പേർക്കാണ് സ്ഥിരീകരിച്ചത്. പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികളും വരുേമ്പാൾ ഇത് പ്രതീക്ഷിച്ചതാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗം ഭേദമാകുന്നവരെക്കാൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതും തിരിച്ചടിയാകുന്നു.
മാർച്ച് 23നാണ് സർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. 91പേരാണ് അന്ന് ചികിത്സയിലുണ്ടായിരുന്നത്. 74,398 പേർ നിരീക്ഷണത്തിലും. മേയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ച ആരും ഉണ്ടായിരുന്നില്ല. പ്രവാസികളുമായി മേയ് ഏഴിനാണ് വിദേശത്തുനിന്ന് വിമാനം വന്നുതുടങ്ങിയത്. എട്ടിന് ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചു. അന്ന് ആകെ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു. 13ന് പുതിയ രോഗികളുടെ എണ്ണം പത്തായി. മേയ് 14ന് 26, 15ന് 16, 16ന് 11, 17ന് 14, 18ന് 29, 19ന് 12, 20ന് 24 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ ഇപ്പോൾ സംസ്ഥാനത്ത് 161 പേരാണ് ചികിത്സയിലുള്ളത്.
സമൂഹത്തിൽ പൊതുവെയുണ്ടാകുന്ന ചെറിയ ജാഗ്രതക്കുറവ് വലിയ ആപത്ത് ക്ഷണിച്ചുവരുത്തും. ചൊവ്വാഴ്ചവരെയുള്ള കണക്ക് പ്രകാരം 72,000ത്തോളം പേർ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന ജാഗ്രത ഇപ്പോൾ ക്വാറൻറീൻ കേന്ദ്രങ്ങളിൽ ഉണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. ആൾക്കാരുടെ എണ്ണം കൂടിയതിനാൽ എല്ലായിടങ്ങളിലും സർക്കാർ സംവിധാനത്തിന് പെെട്ടന്ന് എത്താനാകാത്തതും പ്രതിസന്ധിയാണ്. വീടുകളിൽ നിയന്ത്രണങ്ങൾ അയഞ്ഞാൽ രോഗം പുറത്തേക്ക് വേഗമെത്തും. അത് സമൂഹവ്യാപനത്തിനും വഴിവെക്കും.
ജനങ്ങളുടെ ദുരിതം കുറക്കാനാണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. എന്നാൽ, ജനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. രണ്ടുമാസം അടച്ചിട്ടതിെൻറ പ്രയോജനം ഇതോടെ നഷ്ടമാകുമോയെന്ന ആശങ്കയും ഇപ്പോഴുണ്ട്. ലോക് ഡൗണിന് മുേമ്പ കേരളത്തിൽ ബ്രേക് ദ ചെയിൻ കാമ്പയിൻ ആരംഭിച്ചിരുന്നു. കാര്യക്ഷമമായി മുന്നോട്ട് പോയെങ്കിലും ഇപ്പോൾ അത്തരമൊരു ജാഗ്രതയില്ല. ഹാൻഡ് സാനിറ്റൈസറുടെ ഉപയോഗവും പരിമിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.