തിരുവനന്തപുരം: പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് വിപണി കിട്ടാതാവുന്നത് ഒഴിവാക്കാൻ കൃഷിവകുപ്പ് വിപണിയൊരുക്കുമെന് ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യം കാരണം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഏറെ പ്രയാസമാണ്.
വിഷു-ഈസ്റ്റർ മുൻനിർത്തി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറിക്ക് വിപണി കിട്ടാതാവുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാകും. ഇത് ഒഴിവാക്കാനാണ് കൃഷിവകുപ്പ് കാർഷിക വിപണിയൊരുക്കുന്നത്.
സുരക്ഷിതമായ പച്ചക്കറി സമൂഹത്തിന് ലഭ്യമാകാനും ഈ മാർഗ്ഗം സഹായകമാകും. പഴം-പച്ചക്കറി വിൽപ്പനക്കാർ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.