ആശുപത്രിയിൽ അതിക്രമിച്ചുകയറിയ ജനപ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക

നെടുങ്കണ്ടം: ഡോക്ടറുടെയും സെക്യൂരിറ്റിയുടെയും നിർദേശം അവഗണിച്ച് ആശുപത്രിയിൽ അതിക്രമിച്ചുകയറിയ ജനപ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. താലൂക്ക് ആശുപത്രിയിൽ രണ്ട് വാർഡ് അംഗങ്ങളും ജില്ല പഞ്ചായത്ത് പ്രസിഡൻറും അടങ്ങുന്ന ആറോളം പൊതുപ്രവർത്തകർ ഡോക്ടറുടെയും സെക്യൂരിറ്റിയുടെയും നിർദേശം അവഗണിച്ച് കടന്നുകയറുകയും രോഗികളുടെ വാർഡിൽ പ്രവേശിച്ചതായും പരാതിയുണ്ട്.

ആൾക്കൂട്ടം ആശുപത്രി സന്ദർശിക്കുന്നത് എതിർത്തതിെൻറ പ്രതികാരമെന്നോണം അന്ന് രാത്രിതന്നെ വാർഡ് അംഗത്തിെൻറ നേതൃത്വത്തിൽ ഡോക്ടർെക്കതിരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കുള്ളിലും ടൗണിലും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. ഇതിനിെടയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറിന് കോവിഡ് സ്ഥിരീകരിച്ചത്.

ഡോക്ടറുടെ നിർദേശത്തിന് വിരുദ്ധമായി ആശുപത്രിയിൽ പ്രവേശിച്ച എല്ലാവരും അവർ സന്ദർശിച്ച വാർഡിലെ രോഗികളും ആശുപത്രിയിലെ ജീവനക്കാർ അടക്കമുള്ളവർ നിരീക്ഷണത്തിൽ പോേകണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

Tags:    
News Summary - Covid confirmed to the public representative who had trespassed on the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.