മാനന്തവാടി: സംസ്ഥാനത്തെ മറ്റു ജില്ലകളിൽ കോവിഡ്19 കടന്നുകയറിയപ്പോഴും കുറച്ചുദിവസം പിടിച്ചുനിന്ന വയനാട് ഒടുവിൽ കീഴടങ്ങി. തൊണ്ടര്‍നാട് സ്വദേശിയായ മധ്യവയസ്‌കനാണ് ജില്ലയിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ, വി ദേശത്തുനിന്നെത്തിയ ഇയാൾ കാഴ്ചവെച്ച ജാഗ്രതയാണ് ഈയവസരത്തിലും ഏറെ പ്രശംസ നേടുന്നത്. നാട്ടിലെത്തിയതുമുതൽ സ് വന്തം കുടുംബാംഗങ്ങളിൽനിന്നുേപാലും അകന്നുനിന്ന ഇദ്ദേഹം വീട്ടിലെത്തി സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറുന്നതിനിടക്ക് മൂന്നുപേരുമായി മാത്രമേ ഇയാൾക്ക് സമ്പർക്കമുണ്ടായിരുന്നുള്ളൂ.
മാര്‍ച്ച് 22 ന് ദുബൈയില്‍നിന്നും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ നേരെ വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് ആരുടെയും നിർദേശമോ നിർബന്ധമോ ഇല്ലാതെ സ്വന്തം താൽപര്യ പ്രകാരം വീട്ടില്‍ സമ്പർക്ക വിലക്കിൽ കഴിഞ്ഞുവരുകയായിരുന്നു. ഗൾഫിൽനിന്ന് എത്തുന്നതിനുമുമ്പുതന്നെ ഭാര്യയോടും കുടുംബാംഗങ്ങളോടും വീട്ടില്‍ നിന്നും മാറിത്താമസിക്കാൻ നിർദേശിച്ചിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹം, തികച്ചും ഏകനായാണ് വീട്ടിൽ താമസിച്ചു വന്നത്. സമ്പർക്ക വിലക്കിനിടെ, പ്രൈമറി ഹെൽത്ത് സെൻററിലെ ഡോക്ടറുമായി കത്തിലൂടെയാണ് ഇയാൾ ആശയവിനിമയം നടത്തിയത്. പ്രൈമറി കോൺടാക്ട് മൂന്നുപേർ മാത്രമേയുള്ളൂവെന്നത് ഇദ്ദേഹം പുലർത്തിയ ജാഗ്രതയുടെ തെളിവായിരുന്നു. എയർപോർട്ടിൽനിന്ന് വീട്ടിലെത്തിയ ടാക്സിയുടെ ഡ്രൈവറും അടുത്ത ഒരു ബന്ധുവും പിന്നെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ ആംബുലൻസിെൻറ ഡ്രൈവറും മാത്രമായാണ് ഇയാൾ ബന്ധപ്പെട്ട ആളുകൾ.
രണ്ട് ദിവസം മുമ്പ് രോഗ ലക്ഷണം കണ്ടതിനാല്‍ തൊണ്ടര്‍നാട് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തകരെ വിവരമറിയിക്കുകയും മാനന്തവാടിയിലെ ജില്ല ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തി ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ശരീര സ്രവം പരിശോധനയ്ക്ക് അയച്ചു. വ്യാഴാഴ്ച പരിശോധനാ ഫലം വന്നതോടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. കുടുംബവുമായി വരെ ബന്ധപ്പെടാതെ സമ്പർക്കവിലക്കിൽ കഴിഞ്ഞതിനാൽ ഇയാളിൽനിന്ന് കൂടുതൽപേരിലേക്ക് രോഗം ബാധിച്ചിട്ടുണ്ടാവിെല്ലന്നത് ജില്ലയിലെ ആേരാഗ്യപ്രവർത്തകർക്കും ആശ്വാസം പകരുന്നുണ്ട്. വിദേശത്തുനിന്ന് വന്ന ശേഷം നാടുമുഴുവൻ ചുറ്റി നടന്ന് ആളുകളെ പരിഭ്രാന്തരാക്കുന്നവർക്കിടയിൽ നിന്ന് വേറിട്ടുനിൽക്കുന്ന രീതിയിൽ ഇദ്ദേഹം നടത്തിയ മാതൃകാപരമായ ‘ഐസോലേഷൻ’ അധികൃതരുടെയടക്കം പ്രശംസക്ക് പാത്രമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.