തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം സംഭവിച്ച ശനിയാഴ്ച രോഗ സ്ഥിരീക രണത്തിെൻറ എണ്ണത്തിൽ കുറവ്. ആറുപേർക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ തിരുവനന്തപുരം ജില്ലക്കാരാണ്. കൊല്ലം, പാലക്കാട്, കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോ കേസുകളും. വിവിധ രോഗങ്ങളാൽ ഗുരതരാവസ്ഥയിലായിരുന്ന ചുള്ളിക്കൽ സ്വദേശി മരിച്ച സംഭവം ദുഃഖകരമെന്നും ജീവൻ രക്ഷിക്കാനുള്ള അവസാനശ്രമവും പരാജയപ്പെടുകയായിരുെന്നന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതിനിടെ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും ചികിത്സയിൽ കഴിഞ്ഞിരുന്ന ഒാരോർത്തർക്ക് രോഗം ഭേദമമായി. സംസ്ഥാനത്ത് േരാഗം സ്ഥിരീകരിച്ചവരുടെ എണ്ണം 182 ആയി. ഭേദമായവരൊഴികെ 165 പേർ ചികിത്സയിലാണ്. 1,34,370 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,33,750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 5276 പേരുടെയും ഫലം നെഗറ്റീവാണ്. കോവിഡ് കേസുകളുടെ എണ്ണത്തിൽ അൽപം കുറവ് വന്നുവെന്ന് കരുതി മുൻകരുതലുകളിൽ ഒരുതരത്തിലുള്ള അലംഭാവവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായോ എന്നത് ഗൗരവേത്താടെ പരിശോധിക്കും. ഇതിനായി റാപ്പിഡ് ടെസ്റ്റ് നടത്തും. പെെട്ടന്ന് ഫലമറിയുമെന്നാണ് റാപ്പിഡ് ടെസ്റ്റിെൻറ പ്രത്യേകത. വെൻറിലേറ്റർ, സുരക്ഷ കവചങ്ങൾ, എൻ 95 മാസ്ക്കുകൾ, ഒാക്സിജൻ സിലണ്ടറുകൾ, ബേയാ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നിർമിക്കാൻ നടപടി തുടങ്ങി. കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്, ചെറുകിട-വൻകിട സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കിയാണ് മെഡിക്കൽ ഉപകരണ നിർമാണ സംവിധാനം.
യുദ്ധകാലാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി കഞ്ചിക്കോട് കേന്ദ്രീകരിച്ച് വ്യവസായ സംരംഭക ക്ലസ്റ്റർ ആരംഭിക്കും. ഫാബ് ലാബിന് പുറമേ വി.എസ്.എസ്.സിയുടെ സഹായവും പ്രയോജനപ്പെടുത്തും. ഇതിനുപുറമേ മരുന്നും മറ്റ് അവശ്യ സർവിസുകളും എത്തിക്കുന്നതിന് എയർ ഏഷ്യക്ക് അനുമതി ലഭിച്ചിട്ടുെണ്ടന്നും ഇത് ഏറെ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്രവിതരണം തടയരുത് –മുഖ്യമന്ത്രി
തിരുവനന്തപുരം: പത്രവിതരണം അവശ്യസർവിസാണെന്നും വിലക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില റസിഡൻറ്സ് അസോസിയേഷനുകൾ പത്രവിതരണത്തെ വിലക്കുന്നതായി ശ്രദ്ധയിൽപെട്ടു. ഇൗ രീതി ശരിയല്ല. സഹകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രവിതരണക്കാരെ പൊലീസ് തടഞ്ഞതായ പരാതിയിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡി.ജി.പിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.