തിരുവനന്തപുരം: സംസ്ഥാനത്തിന് ഏറെ ആശ്വാസമേകി കോവിഡ് കണക്കുകൾ. വിവിധ ആശുപത് രികളിൽ ചികിത്സയിലായിരുന്ന 36 പേർ കൂടി രോഗവിമുക്തരായി. ഞായറാഴ്ച സ്ഥിരീകരിച് ചതാകെട്ട രണ്ടു പേർക്കും. രണ്ടാഴ്ചക്കിടെ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട് ട് ചെയ്യുന്ന ദിവസം കൂടിയാണിത്. കാസർകോട് 28 ഉം മലപ്പുറത്ത് ആറും കോഴിക്കോട്, ഇടുക്ക ി ജില്ലകളിൽ ഒന്നു വീതവും പരിശോധനാ ഫലമാണ് നെഗറ്റിവായത്.
179 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്.
കഴിഞ്ഞ ആറുദിവസത്തിനിടെ മാത്രം ആശുപത്രി വിട്ടത് വിദേശികളടക്കം 120 പേരാണ്. ഇടുക്കി, കോട്ടയം ജില്ലകളിൽ രോഗബാധിതരായി ആരും ചികിത്സയിലില്ല. രോഗം ഭേദമാകുന്ന തോത് ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിലേക്ക്.
സാമൂഹ്യ നിയന്ത്രണവും കൂട്ടായ ഇടപെടലുമാണ് സംസ്ഥാനത്തിന് കരുേത്തകുന്നത്. ഒരാഴ്ച മുമ്പ് വരെ 1.60 ലക്ഷമായിരുന്ന നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇത് 1.17 ലക്ഷമായി താഴ്ത്താനും കഴിഞ്ഞു. പ്രതിദിനം 7000-8000 പേരെയാണ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത്. ഞായറാഴ്ച കണ്ണൂർ, പത്തനംതിട്ട ജില്ലയിലുള്ള ഒാരോർത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം സംസ്ഥാനെത്ത കോവിഡ് ബാധിതർ 194 ആണ്. കണ്ണൂരിലുള്ളയാള്‍ ദുബൈയില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
നിരീക്ഷണത്തിലുള്ളവർ 1,16,125 പേര് വീടുകളിലും 816 പേര് ആശുപത്രികളിലുമാണ്. 176 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. 13,802 സാമ്പിളുകളുടെ ഫലം നെഗറ്റിവ് ആണ്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.