കോഴിക്കോട്: കോവിഡ് ബാധിച്ച് മാതാവിനും മകളും മരിച്ചതിനു പിന്നാലെ ക്വാറൻറീനിലുള്ള മരുമകനും മരിച്ചു. പറമ്പിൽബസാർ സ്വദേശി മുഹമ്മദലിയാണ് (48) മരിച്ചത്. കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വാടകവീട്ടിൽ കഴിയുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഹമ്മദലിയുടെ ഭാര്യാമാതാവ് കരിക്കംകുളം കൊളക്കാട്ടു വയൽ റുഖിയ മരിച്ചത്. മകൾ ഷാഹിദ വെള്ളിയാഴ്ചയും മരിച്ചു. ഭാര്യാമാതാവിനും ഭാര്യാ സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു മുഹമ്മദലി. മാതാവിനും അർബുദരോഗ ബാധിതയായി ചികിത്സയിലിരുന്ന ഷാഹിദക്കും മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനു പിറകെയാണ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മുഹമ്മദലിയും മരിച്ചത്.
മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനും കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ സംസ്കാരം സംബന്ധിച്ച നടപടികൾ കൈക്കൊള്ളുകയുള്ളൂ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷമീറ. മക്കൾ താരിഖ്, ഷാദിയ, ജുമാന, മരുമക്കൾ: അർഷാദ് (പറമ്പത്ത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.