തിരുവനന്തപുരം: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ഉൗർജിത പ്രതിരോധപ്രവർത്തനങ്ങളും നിയ ന്ത്രണങ്ങളും തുടരുന്നതിനിടെ നേരിയ ആശ്വാസം. ബുധനാഴ്ച ലഭിച്ച പരിശോധന ഫലങ്ങളെല്ലാം നെഗറ്റിവ്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക വലയത്തിലുള്ളവരെ കെണ്ടത്താനുള്ള പരിശ്രമങ്ങളും വിജയകരമാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
വിദേശങ്ങളിൽനിന്ന് വന്നവരും സമ്പർക്ക ശൃംഖലയിൽപെട്ടവരുമടക്കം നിലവിൽ 3,313 പേർ നിരീക്ഷണത്തിലുണ്ട്. 3,020 പേർ വീടുകളിലും 293 പേരെ ആശുപത്രികളിലും. 1,179 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 889 ഫലം നെഗറ്റിവാണ്. 213 എണ്ണം ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് 14 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന 85 ഉം 90 വയസ്സുള്ള രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. 85 വയസ്സുള്ള വയോധികയുടെ ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടതിനെ തുടർന്ന് തീവ്ര പരിചരണം ഏർപ്പെടുത്തി. നിയന്ത്രണങ്ങളും മുൻകരുതലുകളും തുടർന്നാൽ വൈറസിനെ അതിജീവിക്കാനാകുമെന്നാണ് ആത്മവിശ്വാസം. മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇറ്റലിയില്‍നിന്ന് പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെ കണ്ടെത്തി.
129 പേർ നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. ഇവരില്‍ 13 ശതമാനം പേര് 60 വയസ്സില്‍ കൂടുതലുള്ളവരാണ്. ഇവര്‍ പ്രത്യേക പരിചരണത്തിലാണ്. കോട്ടയത്ത് 60 പേെരയാണ് കണ്ടെത്തിയത്. എറണാകുളത്ത് ചികിത്സയിലുള്ള മൂന്ന് വയസ്സുകാരനുമായും മാതാപിതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിയ 33 പ്രാഥമിക സമ്പർക്കമുള്ളവരെ ഉൾപ്പെടെ 131 പേരെയും കണ്ടെത്തി.
കോവിഡ് 19 ബാധിത രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ പേര് എത്തുന്നുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും ഉൗർജിത പരിശോധനയാണ്. കൂടുതല്‍ കേസുകള്‍ വരുന്നതനുസരിച്ച് ചികിത്സാ സൗകര്യങ്ങള്‍ വർധിപ്പിക്കും. ജലദോഷമുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധനക്ക് അയേക്കണ്ടതില്ല.
രോഗബാധിതരുമായി സമ്പർക്കമുള്ളവരിൽ ലക്ഷണം കണ്ടാലാണ് പരിശോധന വേണ്ടത്. മാസ്ക്കിെൻറ കാര്യത്തിൽ അനാവശ്യ ആധി വേണ്ട. രോഗബാധിതരുമായി സമ്പർക്കമുള്ളവർ, പരിശോധിക്കുന്നവർ, പരിചരിക്കുന്നവർ എന്നിവർക്കാണ് മാസ്ക് വേണ്ടത്. പൊതുജനങ്ങള്‍ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കേണ്ട.
രോഗലക്ഷണങ്ങളുള്ളവര്‍ പരീക്ഷയെഴുതാന്‍ പോകേെണ്ടന്ന് മന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള കുടുംബങ്ങളിലെ പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികള്‍ക്ക് പ്രത്യേക റൂമും സൗകര്യങ്ങളും സ്കൂള്‍ അധികൃതര്‍ ഒരുക്കണം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.