കോഴിക്കോട്: യു.എ.പി.എ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബും ത്വാഹ ഫസലും മാവോവാദിക ളാണെന്നതിന് പ്രാഥമികമായി തെളിവുണ്ടെന്ന് കോടതി. കേസിൽ ഇരുവരുടെയും ജാമ്യം നിഷേധിച്ച യു.എ.പി.എ പ്രേത്യക കോടതിയുടെതാണ് നീരീക്ഷണം.
യുവാക്കളിൽ നിന്ന് പിടിച്ചെടുത്ത ബാനറുകൾ, ലഘുലേഖകൾ, നിരോധിത സംഘടനയുടെ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പുസ്തകങ്ങൾ എന്നിവ ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണ്. ഇവർക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തിൽ മനസിലാകുന്നതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ആദ്യഘട്ടത്തിൽ തന്നെ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.