കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയിൽ മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ആളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിെൻറ രേഖകൾ ഹാജരാക്കണമെന്ന് ൈഹകോടതി.
ഇബ്രാഹീംകുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ, വിജിലൻസ് ഐ.ജി നടത്തിയ അന്വേഷണത്തിൽ ലഭിച്ച സാക്ഷിമൊഴികളും രേഖകളും ൈകമാറാനാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ നിർദേശം.
അതേസമയം, ഭീഷണി സംബന്ധിച്ച് ലഭിച്ച പരാതിയിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയെന്നും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും കളമശ്ശേരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.