തിരുവനന്തപുരം: കെ.എസ്.യു നേതാക്കൾെക്കതിരെ വനിത പ്രവർത്തകയുടെ പരാതി.
തെൻറ മേ ാർഫ് ചെയ്ത അശ്ലീല വിഡിയോ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നാണ് െപാലീസിനും കെ.എസ്.യു സംസ്ഥാന നേതൃത്വത്തിനും പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് സെയ്താലി, ജില്ല സെക്രട്ടറി സജ്ന എന്നിവര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ തൊടുപുഴ മുട്ടം പൊലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നതായി ജനുവരി 10ന് ശ്രദ്ധയിൽപെെട്ടന്നാണ് പരാതിയിലുള്ളത്. പ്രചരിപ്പിച്ചത് കെ.എസ്.യു നേതാക്കളാണെന്നും പരാതിയിലുണ്ട്. അതേസമയം, പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആരോപണവിധേയരായ നേതാക്കൾ ഡി.ജി.പിയെ സമീപിച്ചു.
യാെതാരു അടിസ്ഥാനവുമില്ലാത്ത ആക്ഷേപമാണ് തങ്ങൾക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നാണ് അവരുടെ നിലപാട്. പരാതി ലഭിച്ചയുടൻ അേന്വഷിക്കാൻ രണ്ട് വനിതാ സംസ്ഥാന ഭാരവാഹികളെ ചുമതലപ്പെടുത്തിയിരുന്നെന്നും എന്നാൽ, പരാതിക്കാരിക്ക് യാെതാരു തെളിവും ഹാജരാക്കാൻ സാധിച്ചില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.