തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിെൻറ ഭാഗമായി പ്രവർത്തിക്കു ന്ന സമൂഹ അടുക്കളയിൽ ലഭിക്കുന്ന പണത്തിനും സാധന സാമഗ്രികൾക്കും കണക്ക് വേണമെന്ന് സർക്കാർ. കൃത്യമായ സ്റ്റോക് രജിസ്റ്റർ ഒാരോ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും എഴു തി സൂക്ഷിക്കണമെന്നും തദ്ദേശ വകുപ്പ് ഉത്തരവിറക്കി. തിരിമറികൾക്കും കോവിഡ് അനന്തരം ഉണ്ടായേക്കാവുന്ന വിവാദങ്ങൾക്കും തടയിടുന്നതിെൻറയും ഭാഗമായാണ് ഇൗ നിർദേശം. സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലെ കക്ഷിരാഷ്ട്രീയ അതിപ്രസരത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.
സംഭാവനകളുടെ കൃത്യത ബന്ധപ്പെട്ട പെർഫോമൻസ് ഒാഡിറ്റ് സൂപ്പർവൈസർമാർ പരിശോധിച്ച് ഉറപ്പുവരുത്തണം. സംഭാവനയായി ലഭിക്കുന്ന സാധനങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് വിധേയമായി മാത്രമേ വിതരണം ചെയ്യാവൂ. പണമായി ലഭിക്കുന്ന സംഭാവന പൂർണമായും പഞ്ചായത്ത് തനത് ഫണ്ടിലേക്ക് വരവുവെച്ച് കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ വിതരണം ചെയ്യാവൂ. പാചകത്തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിെൻറ വി
വരവും എഴുതി സൂക്ഷിക്കണം. ഇത് പെർഫോമൻസ് ഒാഡിറ്റ് വിഭാഗത്തിെൻറ പരിശോധനക്ക് വിധേയമാക്കുകയും വേണം. സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിെൻറയും ചെലവിെൻറയും വിവരങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ക്രോഡീകരിച്ച് എല്ലാമാസവും ഒന്നാംതീയതി പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.