കോട്ടയം: ദേശീയ പണിമുടക്ക് ദിവസം വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് യാത്രക്കിടെ സ മരാനുകൂലികൾ തന്നെ തടഞ്ഞ സംഭവത്തിൽ പരാതിയില്ലെന്ന് നൊബേൽ സമ്മാന ജേതാവ് മൈക്കി ൾ ലെവിറ്റ്. കേരളം മനോഹരമാണെന്നും വിവാദങ്ങളിൽ താൽപര്യമില്ലെന്നും അദ്ദേഹം കുമരകം ബോട്ട് ടെർമിനലിൽ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കോട്ടയത്തെത്തി അദ്ദേഹം കൊച്ചിയിലേക്ക് പോയി. വെള്ളിയാഴ്ച സ്വദേശത്തേക്ക് മടങ്ങും.
അതിനിടെ, സംഭവത്തിൽ അതിയായ ഖേദം പ്രകടിപ്പിച്ചും കേരള ടൂറിസത്തിനു ദോഷകരമാകുന്ന പ്രതികരണങ്ങളൊന്നും ഉണ്ടാകരുതെന്ന അഭ്യർഥനയോടെയും കോട്ടയം, ആലപ്പുഴ കലക്ടർമാർ ലെവിറ്റിനെയും ഭാര്യയെയും സന്ദർശിച്ച് സംസ്ഥാന സർക്കാറിനുവേണ്ടി ക്ഷമാപണം നടത്തി. കടുത്ത പ്രതികരണങ്ങൾ ലെവിറ്റിൽനിന്ന് ഉണ്ടാകാതിരുന്നതും ഇതേതുടർന്നാണ്. സർക്കാർ നിർേദശപ്രകാരമായിരുന്നു വ്യാഴാഴ്ച രാവിലെ കലക്ടർമാരുടെ തിരക്കിട്ട സന്ദർശനം.
വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നറിഞ്ഞാണ് ലെവിറ്റും ഭാര്യയും ബോട്ട് യാത്രക്കെത്തിയത്. എന്നാൽ, ഹൗസ്ബോട്ട് കുട്ടനാട്ടിലെ ആർ. േബ്ലാക്കിൽ എത്തിയപ്പോൾ സമരാനുകൂലികൾ തടഞ്ഞ് ചിറയിൽ കെട്ടിയിടുകയായിരുന്നു. വള്ളത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് ഇവരെ തടഞ്ഞത്. ഇതേതുടർന്ന് രണ്ടുമണിക്കൂറോളം ലെവിറ്റും സംഘവും കായലിനു നടുവിൽ കുടുങ്ങി. 2013ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ലെവിറ്റ് ലിേത്വനിയ സ്വദേശിയാണ്.
ഹൗസ്ബോട്ട് തടഞ്ഞ സംഭവം ദൗർഭാഗ്യകരമാണെന്ന് കോട്ടയം കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.