താൻ പകപോക്കലി‍ന്‍റെ ഇരയെന്ന് വിൻെസൻറ്

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിെൻറ ഇരയാണ് താനെന്ന് പീഡനക്കേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ എം. വിൻെസൻറ്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള സമ്മർദമാണ് അറസ്റ്റിന് പിന്നിൽ. വടക്കാഞ്ചേരി പീഡനക്കേസിൽ പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും സി.പി.എം നേതാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നിരപരാധിത്തം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതൽ തുടങ്ങുമെന്നും എം.എൽ.എ സ്ഥാനം രാജിക്കെില്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഒാഫീസിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് എം.എൽ.എ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത പൊലീസ് സുരക്ഷയാണ് എം.എൽ.എയെ കൊണ്ടു പോകുന്ന വഴിയിൽ ഒരുക്കിയിട്ടുള്ളത്. എം.എൽ.എക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരും പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തുണ്ട്.

എം.എൽ.എ ഹോസ്റ്റലായ നിള ബ്ലോക്കിൽ നാലു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത എം.എൽ.എയെ സ്വന്തം വാഹനത്തിൽ പേരൂർക്കട പൊലീസ് ക്ലബിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വഴുതക്കാട് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

വിൻസെന്‍റിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘം മജിസ്ട്രേറ്റിന് പ്രത്യേക അപേക്ഷ നൽകും. നേരത്തെ, തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിൻസെന്‍റ് എം.എൽ.എ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ആരോപണമുന്നയിച്ച വീട്ടമ്മ വിഷാദ രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി വിൻസെന്‍റ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

Tags:    
News Summary - CM pinarayi office behind my arrest- kovalam mla vincent -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.