നൂഹ്(ഹരിയാന): വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗ് പാർട്ടിയുടെ അടയാളപ്പെടുത്തലുകൾ ഉണ്ടാവുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അശ്‌റഫലി. ആദ്യ ഘട്ടം എന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പുകളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രികരിക്കുകയെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നൂഹ് ജില്ലയിലെ ഹതീൻ ഡിവിഷനിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടി അശ്റഫലി പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ബുൻയാദ് സംഘടന ശാക്തീകരണ ക്യാമ്പയിൻ ഭാഗമായുള്ള ‘ബസ് മേ റംസാൻ‘ ഹരിയാന നുഹ് ജില്ലയിലെ സിഖ്രാവയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപി, ബീഹാർ, ഡൽഹി, ഹരിയാന
എന്നിവിടങ്ങളിലെ ന്യൂനപക്ഷ മേഖലകളിൽ ജില്ല, മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റികളുണ്ടാക്കി.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ഹരിയാന സംസ്ഥാന പ്രസിഡണ്ട് അഡ്വ: മൻസൂർ ചൗധരി അധ്യക്ഷത വഹിച്ചു. പൽവാൾ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: ദീപക് ചൗഹാൻ, അഡ്വ: അമിത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, ഹരിയാന സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് അസറുദീൻ ചൗധരി, ആബിൽ ഹുസൈൻ ചൗധരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.