തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവിെട്ടന്ന വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് െഎസക്കിന് നിയമസഭയുടെ പ്രിവിലജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്. മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് സമിതി വിലയിരുത്തി. സമിതിയുടെ റിപ്പോർട്ടിന് അന്തിമരൂപമായി. മൂന്ന് പ്രതിപക്ഷ എം.എൽ.എമാരുടെ വിയോജിപ്പോടെയാണിത്. റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ സമർപ്പിച്ചേക്കും.
സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ ധനമന്ത്രി വാർത്തസമ്മേളനം നടത്തി പുറത്തുവിെട്ടന്നും അത് ചട്ടലംഘനമാണെന്നും ആരോപിച്ച് പ്രതിപക്ഷത്തെ വി.ഡി. സതീശനാണ് സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ ധനമന്ത്രിയോട് വിശദീകരണം തേടി. തുടർന്ന് പരാതി എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സമിതി മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. റിപ്പോർട്ട് ചർച്ചചെയ്യണമെന്ന് നിയമസഭയിൽ സർക്കാർ ആവശ്യപ്പെേട്ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.