കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം നാളെ 12 മണിക്ക് തുറക്കുമെന്ന് സിയാൽ. പെരിയാറിലെ ജലനിരപ്പ് കുറയുന്നതിനാൽ ആശങ്കയില്ല. സര്‍വിസുകള്‍ ക്രമീകരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന വിമാനങ്ങൾ മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും സിയാൽ എം.ഡി പറഞ്ഞു.
കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനാൽ വ്യാഴാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത്. ഞായറാഴ്ച വരെയാണ് വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നത്. കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിധത്തിൽ ക്രമീകരണം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.