തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവരുടെ വയസ്സ് നിർണയിക്കുന്നതിന് 2014ലെ കേരള ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് െപ്രാട്ടക്ഷൻ) നിയമത്തിലെ വ്യവസ്ഥകൾ മാത്രമേ പാലിക്കാവൂ എന്ന് വ്യക്തമാക്കി നിർദേശം പുറപ്പെടുവിക്കാൻ സാമൂഹിക നീതിവകുപ്പ് സ്പെഷൽ സെക്രട്ടറിയോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സാമൂഹിക നീതിവകുപ്പ് പുറപ്പെടുവിക്കുന്ന നിർദേശം പൊലീസ് പാലിക്കണം.
ഇതിന് ആധാർ, പാൻ കാർഡ് മുതലായ രേഖകളെ ആശ്രയിക്കാൻ പാടില്ലെന്നും ഉത്തരവായി. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ് ആണ് അടിസ്ഥാനരേഖയായി പരിഗണിക്കേണ്ടത്. അത് ലഭ്യമല്ലെങ്കിൽ മെട്രിക്കുലേഷൻ/തത്തുല്യമായ സർട്ടിഫിക്കറ്റുകൾ പരിഗണിക്കാം. ഇവയും ലഭ്യമല്ലെങ്കിൽ കുട്ടി ആദ്യം പഠിച്ച സ്കൂളിൽനിന്നുള്ള (പ്ലേ സ്കൂൾ ഒഴികെ) ജനന സർട്ടിഫിക്കറ്റ് പരിഗണിക്കണം.
ഇവ മൂന്നുമില്ലെങ്കിൽ ഇക്കാര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസറുടെ വിദഗ്ധോപദേശം തേടണമെന്നാണ് വ്യവസ്ഥ. ഒരു കേസുമായി ബന്ധപ്പെട്ട് മഞ്ചേരി സബ് ജയിലിൽ ആയ ഗോത്രവർഗ വിഭാഗത്തിൽപെട്ട കുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്നും ആധാർ അടിസ്ഥാനമാക്കി വയസ്സ് കണക്കാക്കിയതിനെതുടർന്നാണ് കുട്ടിക്ക് ജയിയിലിൽ പോകേണ്ടിവന്നതെന്നുമുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കൈക്കൊണ്ട കേസിലാണ് കമീഷെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.