മതേതരത്വത്തിന്‍റെ മറവിൽ ജിഹാദികളെ സി.പി.എം സഹായിക്കുന്നു -യോഗി ആദിത്യനാഥ് 

കണ്ണൂർ: മതേതരത്വത്തിെൻറ മറവിൽ കേരളത്തിൽ സി.പി.എം ജിഹാദിഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ നേതൃത്വത്തിലുള്ള ജനരക്ഷായാത്രയുടെ രണ്ടാംദിനത്തിലെ പര്യടനത്തിന് സമാപനംകുറിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇൗ യാത്ര തിരുവനന്തപുരത്ത് സമാപിക്കുേമ്പാഴേക്കും ജനവികാരം ഉയർന്നുവരും. കണ്ണൂർ എന്നുപറഞ്ഞാൽ കണ്ണുനീരിെൻറ നാടാണ് എങ്കിൽ, വരുംദിവസങ്ങളിൽ മാർക്സിസ്റ്റ് പാർട്ടിക്കാർ ധാരാളം കണ്ണീരൊഴുക്കേണ്ടിവരും. കാരണം, നിങ്ങളുടെ ഇൗ അക്രമസംഭവങ്ങൾകൊണ്ട് നിങ്ങളുടെ അധികാരം നഷ്ടമാകും. ജിഹാദിഭീകരതക്ക് കുടപിടിക്കുന്ന മാർക്സിസ്റ്റ് ഭരണകൂടത്തിനെതിരെ വരുംദിവസങ്ങളിൽ പോരാട്ടം ശക്തമാക്കണം.

പവിത്രമായ പ്രത്യയശാസ്ത്രത്തിനുവേണ്ടി ജീവൻബലിയർപ്പിച്ചവരുടെ ബലിദാനം വ്യർത്ഥമാകില്ല. ബലിദാനികളുടെ കുടുംബത്തോടൊപ്പം എന്നും ഞങ്ങളുണ്ടാകും. അവരുടെ സ്വപ്നം യാഥാർഥ്യമാക്കുകയെന്നതാണ് നാം ഒാരോരുത്തരുടെയും കടമ. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. മാർക്സിസ്റ്റ് പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അക്രമത്തിെൻറ പാത വെടിയണം. 

ആദിശങ്കരെൻറയും ശ്രീനാരായണഗുരുവിെൻറയും നിത്യാനന്ദസ്വാമിയുടെയും ഇവരുടെ പാത പിന്തുടർന്ന് സനാതനധർമത്തിെൻറ പതാകവാഹകയായ അമൃതാനന്ദമയിയുടെയും നാടാണ് കേരളം. ആർക്കും വിസ്മരിക്കാനാവാത്ത ഇൗ കേരളത്തിൽ ഇന്ന് കൊലപാതകങ്ങൾ പെരുകുകയാണ്. സംഘ്പരിവാർ പ്രവർത്തകരായ 283 പേരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ നാട്ടിൽമാത്രം നാലുപേർ കൊല്ലപ്പെട്ടു. നാടിെൻറ വികസനം ലക്ഷ്യമിട്ട് പ്രവർത്തിച്ചുവെന്ന തെറ്റിനാണ് സംഘ്പ്രവർത്തകർ കൊല്ലപ്പെടുന്നത്. ഇത് എത്രകാലം തുടരും. ഇതിന്  അറുതിവരുത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

എല്ലാവർക്കും വണക്കം, ബഹുമാനപ്പെട്ട രാജശേഖർജി എന്ന് മലയാളത്തിൽ പ്രസംഗമാരംഭിച്ച യോഗി ആദിത്യനാഥ് കണ്ണൂരിെൻറ മണ്ണ് ചുവപ്പുമാറി കുങ്കുമവർണമായിത്തീരുമെന്ന പ്രതീക്ഷയാണുള്ളതെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. 

Tags:    
News Summary - UP Chief Minister Yogi Adityanath Speech in BJP Janaraksha Yatra -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.