കോവിഡ്: സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെടുന്നു; ചികിത്സക്ക് വൈകിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു - മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണ്. ഓക്സിജൻ ബെഡുകൾ, വെന്‍റിലേറ്ററുകൾ എന്നിവ ആവശ്യമുള്ളവരുടെ എണ്ണവും കുറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചത്തേക്കാൾ ടി.പി.ആർ ആറ് ശതമാനം കുറഞ്ഞു. കേസുകളുടെ എണ്ണത്തിൽ 21 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാക്സിനേഷനിൽ നിർണായക ഘട്ടം പിന്നിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വാക്സിനെടുക്കേണ്ട ജനസംഖ്യയിൽ 80 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്സിൻ നൽകി. 32 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് ഉടൻ തന്നെ വാക്സിൻ നൽകും.

ചികിത്സക്ക് താമസിച്ചെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ല. 2507 വാർഡുകളിൽ കർശന നിയന്ത്രണം തുടരും. സീറോ പ്രിവലൻസ് സർവേയുടെ ഫലം ഈ മാസം അവസാനത്തോടെ പുറത്ത് വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Chief Minister Press Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.